Wednesday, September 19, 2012

സങ്കടം.....


ബഹുമാനപ്പെട്ട ബ്ലോഗ്ഗര്‍മാരും, മറ്റു ബൂലോകവാസികളും അറിയുവാനായി,
                                ഈ ബൂലോകത്തിലെ തന്നെ വളരെ വളരെ ചെറിയ ഒരു ബ്ലോ ആയ
(ബ്ലോഗ്ഗര്‍ എന്ന് മുഴുവനും പറയാനായിട്ടില്ല) അന്തര്‍മുഖന്‍ എന്ന ഞാന്‍ നല്‍കുന്ന സങ്കട 
ഹര്ജിയാണിത്.എന്റെ സങ്കടത്തിനു ആസ്പദമായ സംഭവം താഴെ വിവരിക്കുന്നു.ദയ
വായി ഇത് മനസ്സിരുത്തി വായിച്ചു,നിങ്ങളുടെയെല്ലാം അഭിപ്രായങ്ങളും എനിക്ക് ഉപ
കാരമാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തന്ന് എന്നെ ഈ സങ്കട വൃത്തത്തില്‍ നിന്നും രക്ഷ 
നേടുവാന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.അല്ലാത്തപക്ഷം ഈ ബൂലോകത്തില്‍ 
ഗതികിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആദ്യത്തെ ആത്മാവായി ഞാന്‍ മാറുമെന്നും,
അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായി
രിക്കുമെന്നും ഇതിനാല്‍ അറിയിക്കുന്നു.

സങ്കടത്തിനാസ്പദമായ സംഭവം...

ഈ വരുന്ന15 നു നടക്കുന്ന റെയില്‍വേയുടെ Asst: Loco Pilot Exam ഉം അതിന്റെ തയ്യാ
റെടുപ്പുകളുമാണ് എന്റെ സങ്കടത്തിനു വഴിയൊരുക്കിയത്.അതിങ്ങനെ,
ഇന്നേക്ക് കൃത്യം രണ്ടു മാസം മുന്‍പ് ഹാള്‍ടിക്കെറ്റ് കിട്ടുകയും,അന്നുതന്നെ 250രൂപയുടെ 
മത്സരപരീക്ഷ സഹായി വാങ്ങി തീവ്ര പരിശീലനം ആരംഭിക്കുകയും ചെയ്തു.കേരളത്തി
ലെ അങ്ങോളമിങ്ങോളമുള്ള തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ആഗ്രഹവും ലക്ഷ്യവും
സര്‍ക്കാര്‍ ജോലിയാണല്ലോ,അതുപോലെതന്നെ എന്റെയും ആഗ്രഹമാണ് സര്‍ക്കാര്‍ ജോലി.
പക്ഷെ PSC ടെസ്റ്റ്‌ എന്നൊരു വൃത്തികെട്ട പരിപാടിയുള്ളതുകൊണ്ട് ആഗ്രഹം ആഗ്രഹമാ
യിത്തന്നെ നിലനിര്‍ത്തിപ്പോരുവാന്‍ സാധിക്കുന്നുണ്ട്.എല്ലാ പരീക്ഷകളിലും പങ്കെടുത്ത്‌ 
അതിലെ 100പൂജ്യങ്ങളും അതിമനോഹരമായിത്തന്നെ കറുപ്പിക്കാറുണ്ട്.ഷീറ്റ് കാണുമ്പോ
ള്‍ ചിരിവരും .കാരണം സ്കൂളിലും ഇതേ പൂജ്യംവെട്ടു കളിയായിരുന്നു പണി,ഇപ്പോള്‍ 
ഒരു ജോലിക്കുവേണ്ടിയും അതെ പൂജ്യംവെട്ടു കളി..
മുന്പെത്തെ പരീക്ഷകളെക്കാള്‍ ഇതിനു പ്രാധാന്യം തോന്നാന്‍ രണ്ടു കാരണമുണ്ട്.
ഒന്നാമത്തേത് ഇതൊരു കേന്ദ്ര സര്‍ക്കാര്‍ ജോലി ആണെന്നതും,രണ്ടാമത്തേത് കരയിലെ 
ഏറ്റവും വലുതും,കരുത്തുള്ളതുമായ വാഹനത്തിന്റെ സാരഥിയാകുക എന്നതുമാണ്.
കാര്യങ്ങള്‍ ഇങ്ങനെ നല്ല രീതിയില്‍ മുന്‍പോട്ടു പോകുമ്പോഴാണ് ലവന്‍റെ(ഇതിനു മുമ്പ
ത്തെ പോസ്റ്റിലെ കഥാപാത്രമായ രാജപ്പന്‍) ഫോണ്‍ വന്നത്.
മനസ്സില്ലാമനസ്സോടെയായിരുന്നു  ഫോണ്‍ എടുത്തത്,കാരണം വേണമെന്നുകരുതി എന്ന്
പഠിക്കാന്‍ ഇരുന്നാലും ഇതുപോലുള്ള കുരിശുകള്‍ അതുമുടക്കാറുണ്ടായിരുന്നു.
" അല്ലാരുന്നെങ്കില്‍ ഇവങ്ങു റാങ്ക് മേടിച്ചേനെ ' എന്ന് എന്റെ ശത്രുക്കള്‍ പറഞ്ഞു നട
ക്കുന്ടെങ്കിലും ഞാന്‍ പറഞ്ഞത് തന്നെയാണ് സത്യം....സത്യം..
" എന്തുവാടെ നീ വന്നുവന്ന് വിളിച്ചാലും ഫോണ്‍ എടുക്കുന്നില്ലെല്ലോ?  എത്ര തവണ
വിളിച്ചെന്നറിയാമോ??ഫോണ്‍ എടുത്തിട്ടു " ഹല്ലോ" എന്നുപോലും പറയാതെ 
ലവന്‍ പണിതുടങ്ങി.ഇത് കേട്ടപ്പോള്‍ ഞാന്‍ ഒന്നൊന്നര ഞെട്ട് ഞെട്ടിപ്പോയി,കാരണം
പെര കത്തിയപ്പൊ ഫയര്‍ ഫോഴ്സിനു  മിസ്സ്‌ കാള്‍ അടിച്ചവനാണിവന്‍,ഈ അവന്‍ 
എന്നെ കുറെ തവണ വിളിച്ചെന്ന്, പക്ഷെ ഞാന്‍ ഒന്നുംപറഞ്ഞില്ല, അല്ലെങ്കില്‍ അവന്‍
അതെപ്പിടിച്ച്ചു തുടങ്ങും,എനിക്ക് പഠിക്കേണ്ടതല്ലേ........!!!
" സ്വല്‍പ്പം തിരക്കായിപ്പോയെടാ അതാ നിന്റെ കാള്‍ കാണാഞ്ഞത് "  
" തിരക്കോ?? ,, നിനക്കോ??...ഒരു പണിക്കും പോകാതെ ഉണ്ടുറങ്ങിക്കിടക്കുന്ന
നിനക്ക് തിരക്കോ?? "     അവന്‍ ചൊറിഞ്ഞു തുടങ്ങീ..
" സത്യമായിട്ടും തിരക്കായിരുന്നു..അതൊക്കെ പോട്ടെ നിന്റെ വിശേഷങ്ങള്‍ പറ,,
നിനക്ക് സുഖമാണോ?വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ?? എന്റെ ചോദ്യങ്ങള്‍ എല്ലാം
ഒന്നിച്ചു ചോദിച്ചു..
" ഓ,, തട്ടീം മുട്ടീം ഒക്കെ പോകുന്നെടാ ".
" എങ്കില്‍ ശരി , ഞാന്‍ വെക്കെട്ടെ,കുറച്ചു തിരക്കുണ്ട്‌ "
"  @##**^^*^##**,  ***##**#  , ഡാ **&##*%&& , **&%#@%***@ , &%#**
#**^^* , %#@%*** , #*%&&**@"% , **##*&#@% , *^^*%#@%** മോനെ.
...ഏതു കോപ്പിലെ പണിയുന്ടായിട്ടാഡാ നിനക്കിത്ര തിരക്ക്?????  "
എന്റ്റമ്മോ  സ്നേഹം കൂടുമ്പോ ആള്‍ക്കാര്‍ ഇത്ര അട്ട തെറിപറയുമോ  !!!!   ഇവന്
സ്നേഹം മൂത്ത് പ്രാന്തായിപ്പോയി ... ഏതായാലും ഇത്രയും പറഞ്ഞില്ലേ ഇനി 
അവന്‍ പറയുന്നത് കേട്ടേക്കാം..ഞാന്‍ നല്ല കുഞ്ഞായി,,പരീക്ഷാസഹായി മടക്കി 
കട്ടിലിനടിയില്‍ വെച്ചു....
" sorry ഡാ, ഞാന്‍ പഠിക്കുവായിരുന്നു, അതാ ധൃതി കാട്ടിയത് " 
" ഹ ഹ ഹ ഹാ ഹ ഹ അഹാ ഹ ഹാ അയ്യോ ഹ ഹ അഹ ഹാ ഹാ ഹാ അയ്യോ വയ്യാ
യേ ചിരിക്കാന്‍ വയ്യായേ ,, ഹ ഹ അഹാ ഹ ഹ "
അവന്റെ മൂന്നര മിനിട്ടോളം നീണ്ടു നിന്ന ചിരികേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നെങ്കിലും 
ഞാന്‍ ക്ഷമിച്ചു,കാരണംദേഷ്യം വന്നാല്‍ പഠിക്കാന്‍ പറ്റില്ല, പഠിച്ചു എനിക്ക് ജോലി വ
ങ്ങേണ്ടാതല്ലേ...
" അതില്‍ ഇത്ര ചിരിക്കാനെന്താ ഉള്ളത്? " ദേഷ്യം ശബ്ദത്തില്‍ വരുത്താതെ ഞാന്‍ ചോദിച്ചു.
" ഹ ഹ ഹാ ,, അല്ലെടാ അക്ഷരം കൂട്ടി വായിക്കാനറിയാത്ത നീ പഠിക്കുന്നൂ എന്നൊക്കെ 
കേട്ടാല്‍ ചിരിക്കാതെ പിന്നെ കരയണോ?? അല്ല നീ തന്നെ പറ " അവന്‍ ചിരിയടക്കാനാവാ
തെ പറഞ്ഞു നിര്‍ത്തി. അവന്റെ ചൊറിച്ചിലിനു ശക്തി കൂടിക്കൂടി വരികയാണ്,ഇങ്ങനെ 
പോയാല്‍ ഈ കാലന്‍ എന്നെ ദേഷ്യം പിടിപ്പിക്കും.അതിനു മുന്‍പ് എന്തെങ്കിലും പറഞ്ഞു 
സംസാരം നിര്‍ത്തണം, എന്നു മനസ്സില്‍ കരുതി ഞാന്‍ പറഞ്ഞു
" അല്ലെടാ, സീരിയെസ്സായിട്ടു പറഞ്ഞതാ ഞാന്‍ പഠിക്കുവായിരുന്നു "
" ok ok , നീ എന്തുവായിരുന്നു പഠിച്ചുകൊണ്ടിരുന്നത്? "
ഒടുക്കം അവന്‍ ചിരി നിര്‍ത്തി കാര്യം ചോദിച്ചു തുടങ്ങി,ഇനിയും അവന്‍ കാടുകയ
റല്ലേ എന്നു പ്രാര്‍ഥിച്ചുകൊണ്ടു ഞാന്‍ മറുപടി പറഞ്ഞു തുടങ്ങി.
" ഒരു ടെസ്റ്റുണ്ട്, അതിനു വേണ്ടി പഠിക്കുവാ "
" ഏതു ടെസ്റ്റ്‌? എന്നു അപേക്ഷ വിളിച്ചതാ?? "
" ഡ്രൈവര്‍ പോസ്റ്റിലേക്കുള്ളതാ, കുറെ നാളായി വിളിച്ചിട്ട് "
" ഈ അടുത്ത കാലത്തൊന്നും PSC ഡ്രൈവര്‍ പോസ്റ്റിലേക്കു വിളിച്ചിട്ടില്ലെല്ലോ,,പിന്നെ
ങ്ങനാ നീ ടെസ്റ്റ്‌ എഴുതുന്നത്‌?? ".
PSC നടത്തുന്ന പരീക്ഷകളെല്ലാം അറിയാന്‍ ഇവനാരാ PSCചെയര്‍മാനോ,നാല് ടെസ്റ്റ്‌ 
എഴുതിയതിന്റെ അഹങ്കാരമാ,നാക്ക് തരിച്ചതാ രണ്ടെണ്ണം പറയാന്‍,,പക്ഷെ പറഞ്ഞില്ല,,
പറഞ്ഞാല്‍ ഇതിവിടം കൊണ്ടൊന്നും നില്‍ക്കില്ല,, എനിക്ക് പഠിച്ചു ജോലി  വാങ്ങേണ്ട
തല്ലേ??
" അടങ്ങു ഭൈരവാ അടങ്ങു " ഞാന്‍ എന്നോടുതന്നെ പറഞ്ഞു.
" അതിനിത് PSCഅല്ലെടാ,Railwayയിലേക്കുള്ളതാ , ട്രെയിനിന്റെ ഡ്രൈവര്‍,അതായത് 
സാക്ഷാല്‍ Locco Pilot ".
" Railway യിലെക്കാണല്ലേ, very good "
ഈശ്വരാ ഇവന് ശരിക്കും വട്ടായെന്നാ തോന്നുന്നത്, നോര്‍മലാണെങ്കില്‍ എന്തെങ്കിലും
കുറ്റമിപ്പം പറഞ്ഞു കഴിഞ്ഞേനെ, അതിനു പകരം very good എന്നൊക്കെ പറയുന്നു
ജോലിയൊക്കെ നല്ലതാണ്, പക്ഷെ നീ എഴുതാതിരിക്കുന്നതാണ് നല്ലത്,കാരണം നിനക്കീ
ജോലി കിട്ടില്ല, എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌ നിനക്ക് കിട്ടില്ല ".
എന്തേ തരുന്നില്ലാ തരുന്നില്ലാ എന്ന് വിചാരിച്ചപ്പോഴേക്കും അവന്‍ തന്നു, ബോധിച്ചു,വ
ളരെ സന്തോഷം....ഇനി ക്ഷമിച്ച്ചിട്ടു കാര്യമില്ല,,ഇവനെ രണ്ടു പറഞ്ഞിട്ട് ഫോണ്‍ കട്ട്‌ 
ചെയ്തിട്ട് പോയിരുന്നു പഠിക്കാം.
" ഡാ ഡാ അസൂയ മൂത്ത് പ്രാന്തായവനെ,മുമ്പത്തെ പോലൊന്നുമല്ല ഇപ്രാവശ്യം ഞാന്‍
ജോലി വാങ്ങും,ഒന്നും രണ്ടും രൂപയുടെയല്ല 250 രൂപയുടെ പരീക്ഷാസഹായിയാണ്
വാങ്ങിവെച്ചു പഠിക്കുന്നത്,ആ എന്നോടാണ് നീ ജോലി കിട്ടില്ലാന്നു പറയുന്നത്, കേട്ടോടാ
കേട്ടോടാ,,,,,,,,ഓ ഓ ആവശ്യമുള്ള സമയത്ത് ഒരു തെറി പോലും നാക്കില്‍ വരുന്നില്ലെ
ല്ലോ ഈശ്വരാ "...
" 250രൂപയുടെ അല്ലാ 2500രൂപയുടെതായാലും ശരി നിനക്കീ ജോലി കിട്ടാന്‍പോകുന്നില്ലാ ".
ഇത് വായിക്കുന്നവര്‍ ദയവു ചെയ്തു ഇനി മുതലുള്ള ഭാഗങ്ങള്‍ ശ്രദ്ധിച്ചു വായി
ക്കണം,കാരണം ഇനി മുതലുള്ള സംഭവങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
നല്ലൊരു കുടുംബത്തില്‍ പിറന്ന ആണൊരുത്തനായ എന്നെ യാതൊരു വിലയും കല്‍പ്പി
ക്കാതെ ഇങ്ങനെ തരംതാണ രീതിയില്‍ പുച്ച്ചിക്കുന്ന ഇവന്റെ തല ഒറ്റ വെട്ടിനു താഴെ
യിടണം.അതുവേണ്ട അതുവേണ്ട, എനിക്ക് ജോലികിട്ടണമല്ലോ...
" ഡാ നീ നോക്കിക്കോ, ഞാന്‍ ഈ ടെസ്റ്റ്‌ എഴുതും,ജയിക്കും,ജോലീം മേടിക്കും.എന്നിട്ട്
ഞാന്‍ ഓടിക്കുന്ന ട്രെയിനില്‍ ,, എങ്ങിനെ എങ്ങിനെ,  അതെ ഞാന്‍ ഓടിക്കുന്ന ട്രെയിനില്‍
നിന്റെ വീടിന്റെ അടുത്തുകൂടിയുള്ള ട്രാക്കിലൂടെ വരും,എന്നിട്ട് നിന്നോടുള്ള സിമ്പതി
യുടെ പേരില്‍, വെറും സിമ്പതിയുടെ പേരില്‍ രണ്ടു തവണ ഹോണ്‍ അടിക്കാം, കേട്ടോടാ
പുല്ലേ..."
"  ഹ ഹ ഹാ,, അങ്ങനാനെങ്കില്‍ ഞാന്‍ ഈ പറയുന്നത് നീ എഴുതിവെച്ചോ . നീ പറഞ്ഞപോ
ലെങ്ങാനും സംഭവിക്കുകയാണെങ്കില്‍ ആ ട്രെയിനിനു മുന്നില്‍ത്തന്നെ തലവെച്ചു ഞാന്‍ ചാ
വും, ഇത് സത്യം,ഇത് സത്യം,ഇത് സത്യം ".
രോഗി ഇച്ചിച്ച്ചത് കള്ള് കുടിക്കാന്‍, വൈദ്യന്‍ കല്പ്പിച്ച്ചത് റം മാത്രം കുടിക്കാന്‍ അതും
ദിവസം രണ്ടു നേരം,എന്ന് പറഞ്ഞപോലെ എന്നെ യാതൊരു വിലയും കല്‍പ്പിക്കാതെ 
ഇങ്ങനെ തരംതാണ രീതിയില്‍ പുച്ച്ചിച്ച ഇവന്റെ തലവെട്ടണമെന്ന് ആഗ്രഹിച്ച എന്നോട്
ഇവന്‍ തന്നെ അതിനുള്ള വഴി പറഞ്ഞുതന്നിരിക്കുന്നു,   ബലേ ഭേഷ് !!!!
" ok ഡാ , അങ്ങനെങ്കില്‍ അങ്ങന്നെ,നിനക്ക് വല്ല ആഗ്രഹങ്ങളുമുണ്ടെങ്കില്‍ ഇപ്പോഴേ 
നടത്തിക്കോണം പിന്നെ അതിനു പറ്റിയില്ലെന്നു വരും" .
ഹാവൂ , സമാധാനമായി, ഇവനോട് ഇത്രയെങ്കിലും പറയാന്‍ കഴിഞ്ഞല്ലോ,എന്ന് 
ആശ്വസിക്കുന്നതിന്റെ മുന്മ്പേ തന്നെ അടുത്തതും കിട്ടി.
" ടെസ്റ്റ്‌ എഴുതി ജോലി മേടിക്കാന്‍ പറ്റിയ ഒരു ചളുക്ക്‌, തെറ്റില്ലാതെ I LOVE YOU എന്ന് 
എഴുതാനറിയാമോഡാ നിനക്ക്.  ".
 I LOVE YOUവും ഇതും തമ്മിലെന്തു ബന്ധം ?? " ഇത് തമ്മിലുള്ള ബന്ധം മനസ്സിലാവാ
തെ അവനോടു തന്നെ ചോദിച്ചു.
ഡാ മണ്ടാ,, ഏതു കണ്ണുകാണാത്തവനും, അക്ഷരമറിയാത്തവനും തെറ്റില്ലാതെ എഴുതുന്ന 
ഒരേയൊരു വാചകമാണിത്. ഇതെങ്കിലും നീ നേരെചൊവ്വേ എഴുതിപഠിക്കു,എന്നിട്ട് ടെസ്റ്റ്‌ 
എഴുതാം,, "  ....
ഇത്രയും പറഞ്ഞിട്ടവന്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് പോയി,ഞാന്‍ ദേഷ്യം കൊണ്ട് വിറക്കാന്‍
തുടങ്ങി, എന്നുവെച്ചാല്‍ എന്റെ വല നിറയെ ഗോള്‍ അടിച്ചു കേറ്റിയിട്ടല്ലേ ആ പണ്ടാര
ക്കാലന്‍ പോയിരിക്കുന്നത്, കൂട്ടത്തില്‍ കുറെ സെല്‍ഫ് ഗോളും, ഒരെണ്ണം പോലും തിരിച്ച
ടിക്കാനും പറ്റിയില്ല.ഇനി അവന്റെ തല ഉടലില്‍ നിന്ന് വേര്‍പെടുത്തിയതിനു ശേഷമേ 
എനിക്ക് വിശ്രമം ഉള്ളൂ, എന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തിയതിനു ശേഷം കട്ടിലിനടിയില്‍ 
നിന്ന്  പരീക്ഷാസഹായി എടുത്തു പ്രാര്‍ഥനയോടും, അതിലേറെ പകയോടും പഠിക്കാന്‍ 
തുടങ്ങി, അതെ തീവ്രമായ പഠിത്തം,,കഠിനമായ പഠിത്തം...
കേരളത്തിന്റെ മുഖ്യമന്ത്രി..ഉമ്മന്‍ ചാണ്ടി,,,,,കേരളത്തിന്റെ മുഖ്യമന്ത്രി...ഉമ്മന്‍ ചാണ്ടി
പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍,,,,,,,,,,,,,,പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍
കേരളത്തിന്റെ മുഖ്യമന്ത്രി...ഉമ്മന്‍ ചാണ്ടി,,,,,,പ്രതിപക്ഷ നേതാവ് ... അച്യുതാനന്ദന്‍
രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമം,   ഒരൊറ്റ ലക്‌ഷ്യം, ഒരൊറ്റ ചിന്ത--  
ജോലി ,, തല   തല  ജോലി.
ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പഠിത്തത്തിനു ഗുണം കണ്ടു തുടങ്ങി, എന്നില്‍ ആത്മ
വിശ്വാസം നിറഞ്ഞു തുളുംബുന്നത് എനിക്ക് അറിയാനാവുന്നുണ്ട്.ഇനി ടെസ്റ്റ്‌ അറ്റന്‍ഡ് 
ചെയ്ത് ജോലി വാങ്ങുകയേ വേണ്ടു.പക്ഷെ അച്ഛനും അമ്മയും പറയുന്നത്  " അവനു 
ടെസ്റ്റ്‌ എഴുതി ജോലി മേടിക്കാനുള്ള മിടുക്കൊന്നുമില്ല,പിന്നെന്തിനാണ് ഈ കുളിക്കാതേം 
നനക്കാതേം തൂറാതേം ഉള്ള പടിപ്പു?? പോരാഞ്ഞിട്ട് ഇപ്പൊ കുറച്ചു വട്ടും ഉണ്ടെന്നു 
തോന്നുന്നു, 'ആ തല എനിക്കുള്ളതാണ്,എനിക്ക് മാത്രമുള്ളതാണ്,ആരും തൊട്ടുപോകരുതെ
ന്നൊക്കെ' രാത്രിയില്‍ വിളിച്ചു കൂവുന്നത് കേള്‍ക്കാം ". സ്വന്തം മകന്‍റെ കഴിവുകളില്‍ 
വിശ്വാസമില്ലാത്ത കണ്ട്രി പേരന്റ്സ്‌....അടുത്ത ആഴ്ച്ചയാണ് ടെസ്റ്റ്‌, അതൊന്നു കഴിഞ്ഞോ
ട്ടെ തെളിയിച്ചു കൊടുക്കാം ഞാന്‍ ആരാണെന്നിവര്‍ക്കൊക്കെ, ഒന്നിനേം ഫാമിലി പാസില്‍ 
ട്രെയിനില്‍ കേറ്റൂല്ല,, അല്ല പിന്നെ നമ്മോടാ കളി.........
കാര്യങ്ങള്‍ ഇങ്ങനെ നല്ല രീതിയില്‍ പോകുമ്പോഴാണ് ഒടുങ്ങാനായിട്ടു ഒരു സ്വപ്നം കാണുന്നത്.........
ആ സ്വപ്നത്തിലേക്ക്..........
ക്രാ  ക്രാ ക്രാ    ക്രാ ക്രാ ക്രാ ........ഇന്നിതെന്തേ കാകന്‍ മാത്രം പുലര്‍കാലേ, കുയില്‍ മയില്‍
തിത്തിരികളെ ഒന്നും കേള്‍ക്കുന്നില്ലെല്ലോ...നിദ്രക്കു ഭംഗം വരുത്താതെ മാറി നില്‍ക്കുന്നതാ
വാം.അവയുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി ഇന്നുതന്നെ ഉദ്യാനം കാവല്‍ക്കാരന് 
കല്‍പ്പന കൊടുക്കണം...
" എണ്ണീക്കെടാ,,,,,, ഡാ എണ്ണീക്കാന്‍.............. "
ഈരേഴു പതിനാലു ലോകവും കിടുങ്ങുമാറുള്ള അട്ടഹാസം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്ന
പ്പോള്‍ കണ്ടത് തലയില്‍ ഒരു വട്ടക്കെട്ടുമായി നില്‍ക്കുന്ന അച്ഛനെയാണ്.
" ഇങ്ങേരിപ്പോഴും പട്ടാളത്തിലാണെന്നാ വിചാരം, എന്തൊരു അലര്‍ച്ചയാണ് രാവിലെ ത
ന്നെ ". ഞാന്‍ ഉറക്കം പോയതിന്‍റെ ദേഷ്യത്തില്‍ പിറുപിറുത്തു.
" എന്തുവാടാ നീ പിറുപിറുക്കുന്നത് ?? "
" എന്തിനാ രാവിലെ വിളിച്ചതെന്ന് ചോദിക്കുവാരുന്നു "..
" ആ മോഹനന്‍പിള്ള വന്നു നില്‍ക്കുന്നു, അങ്ങോട്ട്‌ ചെല്ല് "
" മോഹനന്‍ പിള്ളയോ ?? ഏതു മോഹനന്‍ പിള്ള "
" ഡാ പോസ്റ്റുമാന്‍ മോഹനന്‍ പിള്ള നിന്നെ കാണാന്‍ വന്നു നില്‍ക്കുന്നൂന്നു ".
അഴിഞ്ഞു പോയ കൈലിയും വാരിച്ചുറ്റി ഞാന്‍ വീടിന്‍റെ മുന്നിലേക്ക്‌ ചെന്നു, അവിടെ
മോഹനന്‍ പിള്ള എനിക്കുള്ള കവറുമായി നില്‍പ്പുണ്ടായിരുന്നു.
" ഇത് വെറുതെ തരാന്‍ പറ്റില്ല, ചെലവു ചെയ്യണം, Appointment Order ആണ് ".
ങ്ങ് ഹേ ... ങ്ങ് ഹേ..... ങ്ങ് ഹേ " ട്ടപ്പ ട്ടപ്പെന്നുള്ള മൂന്നു ഞെട്ടലുകളാണ് സംഭവിച്ചത്.
ആദ്യത്തെ രണ്ടും Appointment Order വന്നൂ എന്ന് കേട്ടപ്പോള്‍ അച്ഛനും അമ്മയുടെയും 
ആയിരുന്നെങ്കില്‍, ഇവര് ഞെട്ടുന്നത് കേട്ട് മോഹനന്‍ പിള്ള ഞെട്ടിയതായിരുന്നു മൂന്നാമത്തേതു.

പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു.പതിനഞ്ചാം ദിവസം ജോലി
യില്‍ പ്രവേശിച്ചു, ഇരുപതാമത്തെ ദിവസം തന്നെ ട്രെയിന്‍ ഓടിക്കാനും നിയുക്തനായി.
വെളുപ്പിനെയുള്ള ഗുരുവായൂര്‍ - തിരുവനന്തപുരം ഐലന്ഡ് എക്സ്പ്രസ്സ്‌ ആയിരുന്നു 
എന്റെ ആദ്യ വണ്ടി.ദൈവങ്ങളെയെല്ലാം മനസ്സില്‍ ധ്യാനിച്ച് വണ്ടി വിട്ടു,എറണാകുളമാ
യപ്പോള്‍ രായപ്പനെ വിളിച്ചു ' തല ' റെഡിയാക്കി വെച്ചോളാന്‍ പറഞ്ഞു.ഞാന്‍ തന്നെയാണ്
 ഓടിക്കുന്നതെങ്കില്‍ അവന്‍ തല വെച്ചിരിക്കുമെന്നു തീര്‍ച്ച പറഞ്ഞു,
എനിക്ക് പിന്നേം സന്തോഷമായി.ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,കായംകുളം,,,,,,ഞാന്‍ 
സ്റ്റോപ്പ്കള്‍ എണ്ണി അക്ഷമനായി കാത്തിരുന്നു.ശാസ്താംകോട്ട ആയപ്പോള്‍ പിന്നേം വിളിച്ചു,
തൊട്ടടുത്തുതന്നെ അവന്‍ കാത്തു നില്‍പ്പുണ്ടെന്ന് പറഞ്ഞു.ഞാന്‍ വണ്ടി വേഗം കുറച്ചു 
വിടാന്‍ തുടങ്ങി.കൂടെയുണ്ടായിരുന്ന സഹഡ്രൈവര്‍ കാര്യം ചോദിച്ചപ്പോള്‍ ഇവിടെ 
വേഗം കുറച്ചു 
പോകാന്‍ നിര്‍ദേശം ഉണ്ടെന്നു പറഞ്ഞു അവനെ അടക്കി,ഇതൊക്കെ മറ്റുള്ളവരെ അറി
യിക്കേണ്ട കാര്യമില്ലെല്ലോ.കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ ഒരു പൊട്ടുപോലെ ഒരാള്‍ 
നില്‍ക്കുന്നത് 
കണ്ടു,അതവന്‍ തന്നെ,ഞാന്‍ വീണ്ടും വണ്ടിയുടെ വേഗത കുറച്ചു,ജനലില്‍ക്കൂടി ഞാന്‍ 
കൈ വീശിക്കാണിച്ചു, അവന്‍ തിരിച്ചു  കൈ വീശിക്കാണിച്ചിട്ട്‌ ട്രാക്കില്‍ കയറി കിടന്നു,
അവന്റെ അടുത്തെത്താറായപ്പോഴേക്കും വണ്ടിയുടെ വേഗത ഒരാള്‍ നടന്നു പോകുന്ന 
സ്പീടിലേക്ക് കുറച്ചിരുന്നു,കാരണം സ്പീട് കൂടിയാല്‍ അവനു വേദനിച്ചാലോ,എന്തായി
രുന്നാല്‍ അവന്‍ എന്റെ കൂട്ടുകാരനല്ലേ. സംഭവം വളരെ ഭംഗിയായിത്തന്നെ നടന്നു.തിരി
ഞ്ഞുനോക്കി ഒരുനിമിഷം കണ്ണുകളടച്ചു പ്രാര്ധിച്ച്ച ശേഷം എന്റെ കര്‍ത്തവ്യങ്ങളിലേക്ക്
 ഞാന്‍ തിരിഞ്ഞു.വലം കയ്യില്‍ വിജയധനുസ്സേന്തി ജൈത്രരഥത്തില്‍ ആയിരം സൂര്യന്മാരുടെ
 ശോഭയോടെ, ഭാരത യുദ്ധത്തിലെ പതിനൊന്നാം നാള്‍ യുദ്ധ ഭൂമിയിലേക്കെത്തിയ കൌര
വ സേനാപതി കര്‍ണ്ണനെപ്പോല്‍, ഞാന്‍ എന്റെ ആയിരം ചക്രങ്ങളുള്ള രഥം അടുത്ത 
സ്റെഷനിലേക്ക് തെളിച്ചു,ചാരിതാര്‍ധ്യത്തോടെ,പകയടങ്ങി തെളിഞ്ഞ മനവുമായി....

കൊല്ലം സ്റെഷനില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച്ച കണ്ടു എന്റെ കണ്ണ് 
നിറഞ്ഞുപോയി,ആദ്യത്തെ ഓട്ടം കഴിഞ്ഞു വരുന്ന എന്നെ സ്വീകരിക്കാന്‍ അത്രയ്ക്കു
ള്ള ഒരുക്കങ്ങള്‍ റെയില്‍വേ അവിടെ ഒരുക്കിയിരുന്നു,സത്യം...പ്ലാറ്റ്ഫോം നിറയെ 
ജനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു,റെയില്‍വേ പോലീസ് സുരക്ഷ ഒരുക്കുന്നു,പത്ര-
ചാനല്‍ പ്രതിനിധികള്‍ തിരക്ക് കൂട്ടുന്നു,അവിടവിടെയായി ഖദര്‍ ധാരികളും ഉണ്ട്.
ഇത്രയ്ക്കു വേണ്ടായിരുന്നു റെയില്‍വേ, ഈ കുരുന്നു ഡ്രൈവര്‍ സംപൂജ്യനായിരി
ക്കുന്നു.വണ്ടി നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങാനായി ഇറങ്ങിയ എന്നെ കാക്കിധാ
രികള്‍ ചുറ്റും മതില്‍ തീര്‍ത്ത്‌ അകത്തേക്ക് കൊണ്ട് പോയി, ' ഒരു പക്ഷെ അകത്താ
യിരിക്കും സ്വീകരണം ഒരുക്കിയിരിക്കുന്നത് ' എന്ന് മനസ്സില്‍ ഓര്‍ത്ത്‌ കൊണ്ട്, 
ചിരിച്ചുകൊണ്ട് എല്ലാവരെയും കൈവീശി കാണിച്ചുകൊണ്ട് അകത്തേക്ക് പോയി.

കുറെ അവ്യക്തതകള്‍ക്ക് ശേഷം ഓര്‍മ ക്ലിയറായപ്പോഴാണ് ഞാന്‍ കിടക്കുന്നത് ജയില്‍ 
മുറിയിലാണെന്ന് മനസ്സിലാകുന്നത്‌,അപ്പോഴേക്കും എനിക്കായി നിയമിക്കപ്പെട്ട വക്കീല്‍
കാണാന്‍ വന്നു.അയാള്‍ പറഞ്ഞതിന്‍പ്രകാരം ഞാന്‍ അവനെ കരുതിക്കൂട്ടി കൊന്നതാ
ണെന്നും,സഹഡ്രൈവര്‍ സാക്ഷിമൊഴി കൊടുത്തു എന്നും അറിഞ്ഞു.ജാമ്യം പോയിട്ട് 
ജീവനോടെ ഇനി പുറം ലോകം കാണില്ലെന്നും, ഈ ആഴ്ച്ച തന്നെ വധശിക്ഷ നടപ്പിലാ
ക്കുമെന്നും അയാള്‍ അറിയിച്ചു.ഇത്രയും ആയപ്പോഴേക്കും ഞാന്‍ അയാള്‍ക്ക്‌ നേരെ 
പൊട്ടിത്തെറിച്ചു പോയി,
" ഇത് വന്നു പറയാനാണോ താന്‍ ഈ കഴുകാത്ത കോട്ടുമിട്ട് ഇവിടെ വരെ വന്നത്? 
ഇതെന്താ വെള്ളരിക്ക പട്ടണമാണോ വിചാരണയും തെളിവെടുപ്പുമോന്നുമില്ലാതെ 
ശിക്ഷ നടപ്പാക്കാന്‍? ഇതാണോ വക്കീലെ നിങ്ങടെ കോടതി മഹിമ? "  ഇത്രയും കേട്ട
പ്പോഴേക്കും അയാള്‍ ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി,പിന്നെ കാര്യങ്ങള്‍ വളരെ പെട്ടെന്നാ
യിരുന്നു,ജയില്‍ വാര്‍ഡനും ഒരു ഡോക്ടറും കുറച്ചു പോലീസുകാരും കൂടി വന്നു 
എന്നെ കൂട്ടിക്കൊണ്ട് പോകുകയും അന്ത്യാഭിലാഷങ്ങള്‍ എന്താണെന്ന് തിരക്കുകയും 
ചെയ്തു.കാര്യമെന്താണെന്നു തിരിച്ചു ചോദിച്ച എന്നോട് വാര്‍ഡെന്‍ പറഞ്ഞു,
" ഇന്ന് വൈകിട്ട് 7.30നുള്ള തിരുവനന്തപുരം-ഗുരുവായൂര്‍ ഐലന്ഡ് എക്സ്പ്രസ്സ്‌ കയറ്റി 
നിന്റെ ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനമായി.വക്കീലന്മാരെയും കോടതിയെയും 
സര്‍വ്വോപരി ഇന്ത്യന്‍ ശിക്ഷാ നിയമത്തെയും നീ പരിഹസിക്കുകയും,ശിക്ഷ വൈകു
ന്തോറും നിന്റെ വിവരക്കേടും അരാജകത്വവും സമൂഹത്തിനെയും ബാധിക്കുമെന്നും,
അതിനാല്‍ ശിക്ഷ വേഗം തന്നെ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും 
നിന്റെ വക്കീല്‍ തന്നെയാണ് കോടതിയില്‍ ബോധിപ്പിച്ചത് "

ശക്തമായി പ്രകാശം കണ്ണിലടിച്ചപ്പോള്‍ കണ്ണ് തിരുമിനോക്കിയ ഞാന്‍ കാണുന്നത് 
കയ്യില്‍ ചായയുമായി നില്‍ക്കുന്ന അമ്മയെയാണ്.വിയര്‍ത്തു കുളിച്ചിരിക്കുന്ന എ
ന്നെയും എന്റെ മുഖത്തെ പരിഭ്രമവും കണ്ട അമ്മ പറഞ്ഞു,
" രാത്രി ഓരോന്ന് ഓര്‍ത്ത്‌ കിടക്കുന്നത് കൊണ്ടാണ് ഇങ്ങനുള്ള സ്വപ്‌നങ്ങള്‍ കാ
ണുന്നത്, ഏതായാലും വെളുപ്പിനെ കണ്ടതല്ലേ ഫലിക്കും  "
" ഊളംപാറക്കോ, കുതിരവട്ടത്തോ എവിടാണാവോ കൊണ്ടുപോകേണ്ടത്? 
അതല്ല ഇവിടെത്തന്നെ കരണ്ട് അടിപ്പിച്ചാലോ " ചായ വെച്ചിട്ട് തിരിച്ചു പോകു
മ്പോള്‍ അമ്മ വ്യാകുലപ്പെടുന്നത്‌ കേട്ടു. അമ്മയാണത്രെ അമ്മ, വന്നിരിക്കുന്നു 
എല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ വിളിച്ചുണര്‍ത്താന്‍, ആ സ്വീകരണ സമയത്തെങ്ങാനും

വിളിച്ചുണര്‍ത്തിയിട്ട് ഫലിക്കും എന്ന്  പറഞ്ഞിരുന്നെങ്കില്‍.............

സുഹൃത്തുക്കളെ ഇനിയാണ് നിങ്ങളുടെ റോള്‍..........
ടെസ്റ്റ്‌ എഴുതിയാല്‍ ജോലി കിട്ടും,,, ജോലി കിട്ടിയാല്‍ ലവന് വാക്ക് പാലിക്കേണ്ടി
വരും,,,വാക്ക് പാലിച്ചാല്‍ എനിക്കവനെ കൊല്ലേണ്ടിവരും,,, ഞാന്‍ കൊന്നാല്‍ 
അവരെല്ലാംകൂടി എന്നെ കൊല്ലും,,,,... 
ചുരുക്കത്തില്‍ ജോലീം കിട്ടും ശമ്പളം മേടിക്കുന്നതിനു മുന്‍പ് ചാകേണ്ടീം വരും......
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ അടങ്ങിയ മറുപടികള്‍ക്കായി കാത്തുകൊണ്ട് 
നിര്‍ത്തുന്നു.
                                                                                     എന്ന് വിശ്വസ്തതയോടെ
                                                                                     അന്തര്‍മുഖന്‍

കുറച്ചു നീളം കൂടിപ്പോയോന്നൊരു സംശയം..........

Friday, May 18, 2012

കണി പണിയായപ്പോള്‍...

പുതിയതായി തുടങ്ങിയ ബിസ്സിനസ്സിന്റെ തിരക്കുകളും,പിന്നെ സ്വതവേ ഉള്ള മടിയും കാരണം
വിഷുവിനു പോസ്റ്റ്‌ ചെയ്യേണ്ടിയിരുന്ന ഈ അനുഭവക്കുറിപ്പ് ഇന്നാണ് പോസ്റ്റ്‌ ചെയ്യാന്‍ കഴി
ഞ്ഞത്,ആറിയ കഞ്ഞി പഴംകഞ്ഞിയാണെങ്കിലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ 
പ്രതീക്ഷിക്കുന്നു..
വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്
,അതിരാവിലെ അമ്മ വന്നു കണ്ണുപൊത്തിക്കൊണ്ട്പോയി കാണിക്കുന്ന കണികാണലാണ്.
നിലവിളക്കിനു മുന്‍പില്‍ വെച്ചിരിക്കുന്ന  ഓട്ടുരുളിയില്‍ തലേന്ന് രാത്രിയില്‍ത്തന്നെ എല്ലാം
 ഭംഗിയായി ക്രമീകരിച്ചുവെച്ചിരിക്കും.അതിന്റെ മുന്നില്‍ നിന്ന് വരും വര്‍ഷങ്ങളിലെ 
ഐശ്വര്യത്തിന് വേണ്ടി ഉണ്ണിക്കണ്ണനോട് പ്രാര്‍ധിക്കുമ്പോഴും പിന്നീടു ലഭിക്കുന്ന 
കൈനീട്ടങ്ങളുടെ സമ്രിധിയിലായിരിക്കും മനസ്സ്.കാലങ്ങള്‍ കഴിയുംതോറും ഇതെല്ലാം വെറും
ചടങ്ങുകള്‍ മാത്രമായി മാറുന്നു എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെടാറുണ്ട്.


ഇവിടിപ്പോള്‍ നിങ്ങളുമായി പങ്കുവെക്കുന്നത് മുകളില്‍ പറഞ്ഞതുപോലെ വീട്ടുകാരുമൊത്തുള്ള
 ഒരു വിഷുവല്ല.ജോലിക്കുവേണ്ടി വീടുവിട്ടു നിന്നപ്പോള്‍  സുഹൃത്തുക്കളുമൊന്നിച്ചു അര്‍മാദി
ച്ച വിഷുവാണ്. 2007-ലെ വിഷുക്കാലമാണ്,എറണാകുളത്ത് idea-യില്‍ ജോലി ചെയ്യുന്നു,തോ
പ്പുംപടിയില്‍ താമസിക്കുന്നു.കൂടെ വേറെ നാലുപേരും. ആദ്യം നമുക്കവരെ പരിചയപ്പെടാം.



ശ്രീരാജ് - ഒറ്റബുധിയെന്നു ഞങ്ങള്‍ വിളിക്കും,കോട്ടയം സ്വദേശി,ഹനുമാന്‍ ഭക്തന്‍,വൃത്തിയും 
വെടിപ്പുമുള്ളവന്‍,പെണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കാത്തവന്‍.സിഗരറ്റുവലി മാത്രം 
ദുസ്വഭാവം ആക്കിയവന്‍.
രാജേഷ്‌- രായപ്പന്‍ എന്ന്  വിളിപ്പേര്‍,കൊല്ലം സ്വദേശി,പ്രണയം ഇഷ്ടവിഷയമാക്കി ഡി
ഗ്രി സംബാദിച്ചവന്‍,സിഗരറ്റ് വലിക്കില്ല-വലിക്കാന്‍ കാശു തരില്ല,പുതിയ ഏതെങ്കിലും കുടിയ
ന്മാര്‍ കമ്പനിയടിക്കാന്‍ വരുമ്പോള്‍ കുപ്പിയെടുത്തു (അതേതു കൂതറ സാധനമായാലും ശരി) 
പൊട്ടിച്ചു ആദ്യം ഒരെണ്ണം വെള്ളംപോലും ചേര്‍ക്കാതെ അടിച്ചിട്ട് " ശരത്തെ - ചിമിട്ട് സാധനമാ
ണ്"ന്ന് കാച്ചുന്ന ചെറിയ ഒരു ദു/സല്‍സ്വഭാവം മാത്രമുള്ളവന്‍.
ശരത് - ഉണങ്ങിയ കാമദേവന്‍ എന്ന പേര് കൂടുതല്‍ ചേരും,സ്വദേശം തൃശൂര്‍,പ്രണയിക്കാന്‍ 
വേണ്ടിയാണത്രേ ദൈവം അവനെ സൃഷ്ട്ടിച്ചതുപോലും,സൃഷ്ട്ടികര്‍മ വേളയില്‍ തന്നെ ദൈവം 
അവനോടു അരുള്‍ ചെയ്തു " പ്രണയിക്കുവനായി ഉണ്ണുക,പ്രണയിക്കുവനായി ഉടുക്കുക,പ്രണ
യിക്കുവനായി ഉറങ്ങുക ".നല്ലൊരു വലിയനും കുടിയനുമാണ്,ആകെയുള്ള ഒരു ദുസ്വഭാവം ഒ
രു പെണ്ണിനേയും 3 മാസത്തില്‍കൂടുതല്‍ കൊണ്ടുനടക്കൂല്ല എന്നതാണ്.
റോണി - ടിന്റുമോനെന്നു എല്ലാവരും വിളിക്കും,നല്ലൊരു പാലാക്കാരന്‍ അച്ചായന്‍,കൂട്ടത്തില്‍ 
റ്റവും പ്രായം കുറഞ്ഞയാള്‍,കള്ളുകുടിക്കുന്നതില്‍ പോലും ഒരു നിഷ്കളങ്കത ഉണ്ടായിരി
ക്കും,പെണ്‍കുട്ടികളുടെ ഇഷ്ട്ടതോഴന്‍,പിശുക്കന്‍.
പിന്നെയുള്ളത് ഈ ഞാന്‍.എന്നെക്കുറിച്ച് പ്രത്യേകിച്ചൊന്നും തന്നെ പറയാനില്ല,സുന്ദരനാണ്,സു
മുഖനാണ്,സര്‍വോപരി സല്സ്വഭാവിയുമാണ്.

വിഷുവിന്റെ തലെദിവസം രാത്രിയില്‍ ചെറിയ ഒരു മദ്യപാനം നടക്കുന്നു.റൊണിയും,ശരത്തും,
ഞാനുംപങ്കെടുക്കുന്നു.രാജേഷ്‌ പുതുതായി ആരുമില്ലാത്തതിനാല്‍ താല്‍പ്പര്യമില്ലാതെ പ്രണയിനി
യുമായി സല്ലാപത്തിലാണ്.ശ്രീരാജ് ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയിട്ടില്ല.മദ്യപാനം പകുതിയായപ്പോ
ഴേക്കും എല്ലാവര്ക്കും നി  നിര്‍ത്താം എന്നൊരു തോന്നല്‍.കാരണം കൂട്ടത്തില്‍ ഒരാള്‍ ഇല്ല, ഉ
ള്ള ഒരാള്‍ക്ക് താല്പര്യവുമില്ല.അങ്ങിനെ ബാക്കി നാളെയടിക്കാം എന്ന് തീരുമാനിച്ചപ്പോഴേക്കും
 ശ്രീരാജ് കയ്യിലൊരു പൊതിയുമായി കടന്നു വന്നു.അവനെ കണ്ടതും ഞങ്ങള്‍ക്ക് സന്തോഷമാ
യിബോറായിതുടങ്ങിയ കമ്പനിക്ക് ജീവന്‍ വെക്കുമല്ലോ.പക്ഷെ ഞങ്ങളുടെ ക്ഷണം അവന്‍ നിര
സിച്ചു.
"നാളെ നല്ലൊരു ദിവസമായിട്ടാണ് അവന്റെയൊക്കെ ഒരു വെള്ളമടി,എന്തിനാടാ നീയൊക്കെ 
ഇങ്ങനെ ജീവിക്കുന്നത്.പോയി ചത്തൂടെ???"
ഇതും കൂടെ കേട്ടപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി.ഇവനെയും കൂട്ടി ബാക്കി തീര്‍ക്കാം എ
ന്ന് വിചാരിച്ചതെയുള്ളൂ അപ്പോഴേക്കും ആ കോപ്പന്‍ അതുകൊളമാക്കി.അപ്പോഴും ഒരു സംശയം ബാക്കിയായിരുന്നു. എന്താണ് നാളത്തെ പ്രത്യേകത??
ഡാ റോണി, നാളെയെന്താടാ പ്രത്യേകത??
ആ, എനിക്കറിഞ്ഞുകൂടാ
എന്തുട്ടഡാ അജീഷേ നാളെ??? ശരത്തിനായിരുന്നു ആകാംഷ കൂടുതല്‍.
ആ, എനിക്കും അറിഞ്ഞുകൂടാ.... അപ്പോഴേക്കും എനിക്കും സംശയ രോഗമായിക്കഴിഞ്ഞിരുന്നു,
ഇനി നാളെയെങ്ങാനും ശമ്പളം കിട്ടുമോ??? എയ്യ്,, ശമ്പളം കിട്ടിയതാണല്ലോ,അല്ലെങ്കിലും ശമ്പ
ള ദിവസത്തിന് മുമ്പ് വെള്ളമടിക്കരുതെന്നും നിയമമൊന്നും ഇല്ലെല്ലോ??
എന്തിനാടാ തല പോകക്കുന്നത്? അവനോടു തന്നെ ചോദിച്ചാല്‍ പോരെ?? റോണിയായിരുന്നു
പറഞ്ഞത്.
ആ.. നല്ല കാര്യമായി, അതും പറഞ്ഞിട്ടവന്‍ ബാത്‌റൂമില്‍ കയറി, ഇനി ഇറങ്ങണമെങ്കില്‍ മണി
ക്കൂറോന്നു കഴിയണം.ശരത്തിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.രായപ്പനോട് ചോദിച്ചാലോ അ
വനറിയാമായിരിക്കും
"നാളെ ഞായറാഴ്ച ആണെന്നത് ഒഴിച്ചാല്‍ വേറെ പ്രത്യേകതയോന്നുമില്ല".അങ്ങോട്ട്‌ ചോദിക്കു
ന്നതിനു മുന്‍പ് അവന്‍ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.സിഗരറ്റിനു കാശു ചോദിക്കുമ്പോള്‍ ഉള്ള
NO പറയലിന്റെ അതേ timing ഇവിടെയും അവന്‍ കാഴ്ച വെച്ചിരിക്കുന്നു.
ഏതായാലും ബാക്കിയും കൂടി നമുക്ക് തീര്‍ക്കാം അപ്പോഴേക്കും അവന്‍ നീരാടിക്കഴിഞ്ഞു വരും
എന്നിട്ടവനോട്‌ തന്നെ ചോദിക്കാം.സര്‍വ്വസമ്മതമായ ഈ അഭിപ്രായം പറഞ്ഞതിന് ശേഷം 
ടിന്റു മദ്യം ഒഴിച്ച് തുടങ്ങിയിരുന്നു.
അവസാനത്തെ പെഗ്ഗ് തീര്‍ന്നപ്പോഴേക്കും പുച്ഛംകലര്‍ന്ന ചിരിയുമായ് അവന്‍ കുടിയന്മാര്‍ക്ക്
മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
"ഇന്നുരാത്രി കള്ളുകുടിക്കുന്നത് തെറ്റാകുവാനും മാത്രം എന്ത് പ്രത്യേകതയാണോ നാളത്തെ 
ദിവസത്തിനുള്ളത്, ഒന്ന്നു പറഞ്ഞു തന്നാലും" എല്ലാവരുടെയും ദേഷ്യം ടിന്റുമോന്റെ ഈ
ചോദ്യത്തിലുണ്ടായിരുന്നു.
അപ്പൊ നിനക്കൊന്നും ഇതുവരെ കാര്യം മനസ്സിലായില്ലേ??
ഇല്ലാ.......ഇത്രയും ഒറ്റക്കെട്ടായി ഞങ്ങളൊരു കാര്യവും അതിനു മുന്‍പും പിന്‍പും പറഞ്ഞി
ട്ടില്ല.
"ഇനിയും ഞാന്‍ പറഞ്ഞുതരണമോ", കയ്യിലുണ്ടായിരുന്ന പൊതി അഴിച്ചു കാണിച്ചുകൊ
ണ്ട് ശ്രീരാജ് ചോദിച്ചു...
കണിക്കൊന്ന,, കണി,,, വിഷു,,വിഷു..ഹാ ഹാ ഹാ ഹാ 
അതുശരി,കാര്യം മനസ്സിലായപ്പോഴിരുന്നു വെകിടന്‍ ചിരി ചിരിക്കുന്നോ??
അപ്പോഴും നിര്‍ത്താതെ ചിരിച്ചുകൊണ്ടിരുന്ന എന്നെ നോക്കി ശ്രീരാജ് ചോദിച്ചു.
അല്ലാ, നാളെ വിഷു,കൂടാതെ ഞായറാഴ്ചയും, പക്ഷെ OFFഉള്ളത് എനിക്കും ഒണകാമു(ഒണ
ങ്ങിയകാമദേവന്റെ short form)വിനും മാത്രം.നിനക്കൊക്കെ പണിക്കു പോകണം.അതുകൊ
ണ്ട് ചിരിച്ചു പോയതാ.ഹാ ഹാഹാ ഹാ ഹാ....
ഞാനിത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശരത്തും ചിരിച്ചു തുടങ്ങിയിരുന്നു.ബാക്കി 3 പേ
രുംനിരാശയും അസൂയയും കലര്‍ന്ന ഭാവത്തോടെ ഞങ്ങളെ നോക്കുന്നു.അതിലേറ്റവും വിഷമം 
ടിന്റുവിനായിരുന്നു,കാരണം ഞാനും ശരത്തും സുഖമായി കിടന്നുറങ്ങുമ്പോള്‍ ഹാങ്ങോവ
രോടെ അവനു ജോലിക്ക് പോകണം.
"നീയീ കണിക്കൊന്ന മാത്രമേ കണിയായിട്ട് വെക്കുന്നുള്ളൂ????" രാജേഷിന്റെതായിരുന്നു
സംശയം.
"ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ കൂടിയുണ്ട്".സമ്രിദ്ധമായൊരു കണിയൊരുക്കാന്‍ പറ്റാത്ത
തിന്റെ വിഷമം ശ്രീരാജിന്റെ മറുപടിയിലുണ്ടായിരുന്നു.ഇത്രയും പറഞ്ഞിട്ട് അവന്‍,അവ
ന്റെ റൂമിലെ മേശയില്‍ ഗുരുവായൂരപ്പനെയും കണിക്കൊന്നയും വെച്ച് കണിയൊരുക്കുകയും,
വിഷു ആശംസകളും ശുഭരാത്രിയും നേര്‍ന്നു കിടക്കാന്‍ പോയി.
മൊബൈലില്‍ ഒരു വിഷു സന്ദേശം അവള്‍ക്കു അയച്ചു കൊടുത്തു,പാവം വിഷുവായിട്ട്‌ ഒന്ന്
വിളിച്ചു ആശംസകള്‍ പറയുവാന്‍ പറ്റിയില്ല.ഇനി വിളിച്ചാല്‍ എടുക്കുകയുമില്ല.നാളെ പണി 
പാളും
"ഡാ... ഒരു കാര്യം കൂടി പറയാനുണ്ട്‌.." കിടക്കാന്‍ പോയ ശ്രീ രാജാണ്‌,ഭക്തനാണെല്ലോ ചില
പ്പോള്‍ വിഷുക്കൈനീട്ടം തരുന്ന കാര്യം പറയാനായിരിക്കും.
"എന്താ ശ്രീ രാജേ..നീ പറഞ്ഞോ"  ആവുന്നത്ര സ്നേഹം കലര്‍ത്തി രാജേഷ്‌ ചോദിച്ചു.
"ഒരു തെണ്ടീം ഇന്നെന്‍റെ റൂമില്‍ കിടന്നെക്കരുത്,നിന്നെയൊക്കെ പോലെയുള്ള കുടിയന്മാരെ
കണികണ്ടാല്‍ എന്റെ ഒരു വര്‍ഷം വെള്ളത്തിലാവും. ഞാന്‍ കതകു കുറ്റിയിടുന്നില്ല,ആര്‍ക്കെ
ങ്കിലും കണികാണണമെങ്കില്‍ വന്നു കണ്ടോണം"
8 കണ്ണുകള്‍ പരസ്പരം നോക്കി നിശബ്ദം കുറെ സംസാരിച്ചു,അതില്‍ 6എണ്ണം ചുവന്നു കല
ങ്ങിയിരുന്നെങ്കിലും ഉള്ളിലെരിയുന്ന കനലുകള്‍ മറ്റുള്ളവര്‍ക്ക് കാണാനായി തുറിച്ചു പിടിച്ചി
രുന്നു.അവസാനം ഒരു തീരുമാനത്തിലെത്തി.

"അത് വേണോ?"
"പിന്നെന്തു ##**#  ആണ്ട്രാ രായപ്പാ വേണ്ടത്,അവന്‍ പറഞ്ഞത് കേട്ടില്ലേ,"എടുത്ത തീരുമാ
നം നടപ്പിലക്കണോ വേണ്ടായോ എന്ന് സന്ദേഹപ്പെട്ടു  നിന്ന രാജേഷിനെ ഒരൊറ്റ മുട്ടന്‍ തെറി
കൊണ്ട് ശരത് ശരിയാക്കിയെടുത്തു.
"ഒണകാമു പറഞ്ഞത് ശരിയാണ്"
"ശരിയാണ് ശരിയാണ്"
ടിന്റുവും ഞാനും ശരത്തിനെ അനുകൂലിച്ചു.ശരത് തന്നെ പദ്ധതി വിവരിച്ചു.
"ഇപ്പോള്‍ മണി 2ആയി.ഏകദേശം 5മണിക്ക് അവന്‍ ഉണരും,ഇനിയുള്ള3 മണിക്കൂര്‍ ഉറങ്ങാ
തിരുന്നാല്‍ പണി നടത്താം" .
"ഉറങ്ങാതിരിക്കാനൊന്നും പറ്റത്തില്ല, നാളെ ഓഫീസില്‍ പോകേണ്ടതാ" ടിന്റുവും രായപ്പനും
ഒരേ സ്വരത്തില്‍ പറഞ്ഞു.
"ഞങ്ങള്‍ രണ്ടാളും മാത്രം ആയാലും ശരിയാവില്ല" ഞാനെന്റെ അഭിപ്രായം പറഞ്ഞു,എന്തെ
ങ്കിലും കുഴപ്പം വന്നാലും എല്ലാവര്ക്കും കൂടെയല്ലേ വരൂ.മനസ്സില്‍ ഉദ്ദേശിച്ചതിങ്ങനെയാണ്.

"നിങ്ങ രണ്ടാളും പോയിക്കെടന്നോ time ആവുമ്പ ഞങ്ങ വിളിക്കാം"...  തോപ്പുംപടി ശൈലി
യില്‍ ഒണങ്ങിയ കാമദേവന്‍ അത് പറഞ്ഞപ്പോള്‍ കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത,ചത്ത മീനി
ന്റെ കണ്ണുകളാല്‍ മോടികൂട്ടപ്പെട്ട ആ മുഖത്ത്  ഓളംവെട്ടുന്നുണ്ടായിരുന്നു. 


"ഒടുക്കലത്തെ ട്രാഫിക്‌ ബ്ലോക്കായിരുന്നു, അതുകൊണ്ടാണ് താമസിച്ചത്   ,അമ്മയാണെ സത്യം,
നീയാണെ സത്യം",
"വേണ്ട വേണ്ട എന്നെ പിടിച്ചൊന്നും കള്ളസത്യമിടെണ്ടാ"
"അമ്മയാണെ കള്ളസത്യമല്ല"
"ഓക്കേ ഓക്കേ ഇവിടെ എന്റെയടുത്തു വന്നിരിക്ക്‌"
"ഇതുപോലെ ഇനി വരുന്ന എല്ലാ വിഷുക്കാലങ്ങളിലും നീ എന്റെയടുത്തുണ്ടാകണം" അവളെ
ന്റെ ചെവികളില്‍ ആര്‍ദ്രമായി മൊഴിഞ്ഞു.ചേര്‍ത്തുപിടിച്ച്‌ നെറ്റിയില്‍ ചുംബിച്ചിട്ടു ഞാന്‍ 
റഞ്ഞു
"തീര്‍ച്ചയായും ഞാനുണ്ടാകും,"  ഒന്ന് ചോദിച്ചോട്ടെ, ഇവിടെ ഇങ്ങിനെ ഒരു പാര്‍ക്ക്‌,അതും 
കണിക്കൊന്ന മരങ്ങള്‍ മാത്രം നാട്ടു പിടിപ്പിച്ച ഒരു പാര്‍ക്ക്‌ ഉള്ളതായിട്ട് എനിക്കറിയില്ലായി
രുന്നു,നിനക്കിതെങ്ങിനെ അറിയാം???
"നിനക്കറിയാത്തതായി ഇനിയും എത്രയോ കാര്യങ്ങള്‍ ഈ സിറ്റിയില്‍ ഉണ്ട്" ഒരു ഭാവഭേദ
വും കൂടാതെ അവള്‍ പറഞ്ഞു.
"എന്തായാലും മഞ്ഞ നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളും,മഞ്ഞ പൂക്കള്‍ അടര്‍ന്നു 
വീണു മഞ്ഞ പട്ടു പോലെയുള്ള വഴിത്താരകളും,മഞ്ഞ ചായം പൂശിയ വിളക്കുമരങ്ങളും
മതില്‍ക്കെട്ടുകളും ഉള്ള ഈ പാര്‍ക്കില്‍ മഞ്ഞ സാരിയില്‍ നീയൊരു ദേവകന്യകയെ പോലെ
യിരിക്കുന്നു".
അതിനു മറുപടിയായി നീണ്ട ഒരു ചിരിയായിരുന്നു ലഭിച്ചത്,,ശേഷം എന്റെ കൈകള്‍ കോര്‍
ത്ത്‌പിടിച്ച് അവള്‍ പറഞ്ഞു "നമുക്കിനി കുറച്ചു നടക്കാം,സ്വപ്‌നങ്ങള്‍ കണ്ടും പങ്കുവെച്ചും
നടക്കാം,ചക്ക്രവാളങ്ങളിലേക്ക്,പ്രണയങ്ങള്‍ ചേക്കേറുന്ന താഴ്വരകളിലേക്ക്."
പ്രണയം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക പ്രണയിനികള്‍ പരസ്പരം തൊട്ടുരുമ്മി നടക്കു
മ്പോഴാണ് എന്ന് ഞാനെവിടെയോ വായിച്ചതപ്പോള്‍ ഓര്‍മ്മവന്നെങ്കിലും അവളോട്‌ പറഞ്ഞില്ല.
നടന്നു കുറെ ചെന്നപ്പോള്‍ നടപ്പാത രണ്ടായി പിരിയുന്ന ഒരുവളവിലെത്തി.അവിടെ നിന്നും 
മുന്നോട്ടു പോയ ഞങ്ങളുടെ മുന്നിലേക്ക്‌ പെട്ടെന്ന് ഒരു കൃശഗാത്രന്‍ ചാടിവീഴുകയും അവളെ 
എന്നില്‍നിന്നു തള്ളിമാറ്റുകയും ചെയ്തു.പകച്ചുപോയ എന്റെ രണ്ടു ചുമലുകളും പിടിച്ചയാ
ള്‍ ശക്തിയായി കുലുക്കുകയും "എഴുന്നേല്‍ക്കൂ എഴുന്നേല്‍ക്കൂ" എന്ന് പറയുന്നുമുണ്ടായിരുന്നു,
എനിക്കതിയായ ദേഷ്യം വന്നുവെങ്കിലും അയാളുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു 
"എഴുന്നേല്‍ക്കൂ എഴുന്നേല്‍ക്കൂ"
പെട്ടെന്ന് അയാളുടെ വലതു കൈ ഉയരുന്നതും ഒരു മിന്നല്‍പ്പിണര്‍ എന്റെ മുഖത്തിന്‌നേരെ വരു
ന്നതും കണ്ടു,
"##***@** മോനൊക്കെ, 5 മിനിട്ട് ഒറങ്ങാന്‍ സമയം കിട്ടിയാല്‍ അരമണിക്കൂറോള്ള സ്വപ്നം 
കണ്ടുകളയും, എണീക്കെടാ പോത്തെ."
ഈശ്വരാ ഈ കണ്ടതൊക്കെ?????ശ്ശെ ശ്ശെ ....വെറുതെയായിപ്പോയി....അപ്പോള്‍ മിന്നല്‍പ്പി
ണര്‍????..ഇവന്‍ എന്നെ തല്ലിയതാണല്ലേ???
"ഡാ 5 മണിയായി ,അവനിപ്പോള്‍ എണീക്കും,നീ  എണീക്ക്,, ഞാനവന്മാരെ വിളിക്കാം."
"പണ്ടാരടങ്ങാന്‍ എന്തിനാടാ ഈ വെളുപ്പിനെ എണീക്കുന്നത്???"  സ്വപ്നലോകം വിട്ടുനരാ
നുള്ള മടിയോടെ ഞാന്‍ ചോദിച്ചു.
"കാര്യമുന്ടെടാ ശവ്വീ,,, എണീക്കുനീയ്യു" ശരത് ദേഷ്യത്തോടെ പറഞ്ഞു.
എന്നെ വിളിച്ചുണര്‍ത്തിയത്തിനുശേഷം രായപ്പനെയും ടിന്റുവിനെയും വിളിക്കാനായി അവ
ന്‍ പോയി.
ഇരിന്നു ഉറങ്ങിതുടങ്ങിയ എന്റെ മുന്നിലേക്ക്‌ അവന്‍ നടന്നുറങ്ങുന്ന രണ്ടു രൂപങ്ങളെ ഉന്തി
ത്തെള്ളി കൊണ്ടുവന്നു.
"ഞാന്‍ പറയുന്നത്പോലെ ചെയ്യണം,ഞാന്‍ മുന്നില്‍ പോകാം ,നിങ്ങള്‍ പിറകില്‍ വന്നാല്‍ 
മതി". ഇത്രയും പറഞ്ഞിട്ട് ശരത് ഞങ്ങള്‍ക്ക് മുന്നില്‍ നടന്നു ശ്രീ രാജിന്റെ റൂമിലെത്തി.
ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അപ്പോഴേക്കും ഉറക്കം വിട്ടൊഴിഞ്ഞിരുന്നു.
" നിങ്ങള്‍ ഇവിടെ നിന്നാല്‍മതി"..ശ്രീ രാജിന്റെ കട്ടിലിന്റെ കാല്‍ ഭാഗത്ത്‌ ഞങ്ങളെ നിര്‍ത്തി
യിട്ട് ശരത് light ഓണാക്കി.ഇപ്പോള്‍ ശ്രീ രാജ് ഉണര്‍ന്നാല്‍ ഞങ്ങളെ കാണാം,പക്ഷെ ഇതുവ
രെ ഉണര്‍ന്നിട്ടില്ല.ഏതാനും നിമിഷംകൂടി കഴിഞ്ഞാല്‍ അലാറം അടിച്ചു അവനുണരും.
എല്ലാം സെറ്റപ്പാക്കിയതിനുശേഷം ശരത്തും ഞങളുടെകൂടെ  വന്നു നിന്നു.
"എല്ലാവനും ലാല്‍ ജോസിനെ പ്രാര്‍ദ്ധിച്ചോ "ശരത് പറഞ്ഞു.
നേരതെതന്നെ പദ്ധതി വിവരിച്ചിരുന്നെങ്കിലും ഇപ്പോഴാണെല്ലാവര്‍ക്കും പൂര്‍ണ്ണരൂപത്തില്‍
മനസ്സിലായത്.
"ഡാ,, എതവനെന്കിലും സെക്കന്റ്‌ പേപ്പര്‍ ഇട്ടിട്ടുണ്ടോ???" ശരതിന്റെത് തന്നെയായി
രുന്നു ചോദ്യം.
"പിന്നേ... ഓഫീസില്‍ പോകുമ്പോള്‍ ഇടുന്നില്ല, അപ്പോഴല്ലേ രാത്രിയില്‍" ...രായപ്പന്‍ 
ശരത്തിന്റെ സംശയം ദൂരീകരിച്ചുകൊടുത്തു., 
അപ്പോഴേക്കും അലാറം അടിക്കുകയും, എല്ലാവനും കണി കണി കണി കണി വിളിച്ചു
കൂവുകയും,കുനിഞ്ഞുനിന്നു കൈലി പൊക്കി പിടിക്കുകയും ചെയ്തു.
ഞെട്ടിയുണര്‍ന്നു ശ്രീ രാജ് കണ്ട കണിയായിരുന്നു കണി.

പിന്നെയവിടെ നടന്നത് ഞാന്‍ വിവരിക്കേണ്ട ആവശ്യമില്ല, എല്ലാവര്ക്കും ചിന്തിക്കാ
വുന്നതെയുള്ളൂ..കുറെ നേരം നീണ്ടു നിന്ന തെറിവിളികള്‍ക്കും ബഹളങ്ങള്‍ക്കും ശേഷം
എല്ലാം പഴയപോലെ തന്നെയായി. ഞാനും ശരത്തും ഒഴിച്ചുള്ളവര്‍ ഓഫീസില്‍ പോകാ
നോരുങ്ങി തുടങ്ങി.രാത്രിയില്‍ ശരിക്കുറങ്ങാന്‍ സാധിക്കാത്തതിനാല്‍ എന്റെ വയറ്റില്‍
കലശലായ  പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു.
"ഡാ ഞാന്‍ toiletല്‍ പോകുന്നു,വല്ലാത്ത വയറുവേദന." ഞാന്‍ ശരത്തിനോട് പറഞ്ഞു 
പറഞ്ഞു തീരുന്നതിനു മുന്‍പേ അവന്‍toiletല്‍ കയറിയിരുന്നു.അറ്റാച്ച്ടായുള്ള അടു
ത്ത toiletല്‍ ഞാനുംകയറി.മൂളിപ്പാട്ടിന്റെ അകമ്പടിയോടെ കാര്യങ്ങള്‍ സാദ്ധിച്ചുകൊ
ണ്ടിരിക്കുമ്പോള്‍ വെന്റിലേഷന്‍ ജനല്‍ തുറന്നു വരികയും ,അതിന്റെ പടിയില്‍ ഒരു 
കൈ കടന്നുവന്ന് എന്റെ മൊബൈല്‍ വെച്ചിട്ട് പോകുകയും ചെയ്തു.
"ഡാ പുന്നാര മോനെ, വീടും toiletഉം ഞാന്‍ പുറമേ നിന്നു ലോക്ക് ചെയ്തു,ബോറടി
ക്കാതിരിക്കാന്‍ ഈ മൊബൈല്‍ നിനക്ക് തരുന്നു,ഇതെന്റെ ഒരു ഔദാര്യം മാത്രം,പേടി
ക്കേണ്ടാ ശരതിനെയും ഞാന്‍പൂട്ടിയിട്ടുണ്ട്.അവനു മൊബൈല്‍ കൂടാതെ സിഗരെട്ടും കൊടുത്തിട്ടുണ്ട്‌,അപ്പോള്‍ ശരി.. ഇനി ഉച്ചക്കുവരുമ്പോള്‍ കാണാം"....HAPPY 
VISHU"....വിഷുദിനാശംസകളും നേര്‍ന്നു ശ്രീ രാജ് പോയി.
ഡാ ഡാ ചതിക്കെല്ലേ.,, എല്ലാം ഒപ്പിച്ചതവനാണ്.""
ആര് കേള്‍ക്കാന്‍, അവന്‍ പണിതന്നിട്ടു പോയിക്കഴിഞ്ഞിരിന്നു. 
തന്ന മൊബൈല്‍ വെറുതെ നോക്കിയിരിക്കാമെന്നല്ലാതെ വേരെയൊരു കാര്യവുമില്ല,
അതില്‍ പൈസയില്ല,നിമിഷങ്ങള്‍ യുഗങ്ങളായി പോകുന്നു എന്ന് പറഞ്ഞാല്‍ അത
ല്‍പ്പം വേഗത്തിലായിപ്പോകും.ഇതിനകത്ത് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞതി
നാല്‍ കൂടെ ബന്ധനസ്ഥരാക്കപ്പെട്ട 9ചിലന്തിയും,5പല്ലിയേയും നോക്കിയിരുന്നു ഉറ
ങ്ങിപ്പോയതറിഞ്ഞില്ല.
"ഡാ..എണീക്കെടാ,, നിന്നെ സമ്മതിക്കണം,കക്കൂസ്സിലായാലും ഇരുന്നുറങ്ങിക്കോ
ളും"രായപ്പന്‍എന്നെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ചു.  അപ്പോഴേക്കും ടിന്റു
മോന്‍ ശരതിനെയും മോചിപ്പിച്ചിരുന്നു.
കൊടുത്ത പണിയിലും മുട്ടന്‍ പണി തിരിച്ചു കിട്ടിയതിനാല്‍ എന്റെയും ശരതിന്റെ
യും മുഖത്തു ചമ്മലും,ദേഷ്യവും ,സങ്കടവുമെല്ലാം കലര്‍ന്ന ഭാവമായിരുന്നു.
"മൊബൈലും സിഗരെട്ടും കൊടുത്തിരുന്നതുകൊണ്ടു ഇവന്മാര്‍ക്ക് ബോറടിച്ചിട്ടു
ണ്ടാകില്ലാ,അത് വേണ്ടായിരുന്നു"... ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നു 
കൊണ്ട് ശ്രീ രാജ് പറഞ്ഞു.
"ചാര്‍ജെറും തീപ്പെട്ടിയും നിന്റെ അപ്പന്‍ കൊണ്ടുത്തരുമോടാ പന്നീ".. പെട്ടെന്നുള്ള ശരത്തി
ന്റെ ആക്രോശം കേട്ടെല്ലാവരും സ്ഥബ്ദരായിപ്പോയി .അവസാനം അപ്പന് വിളിക്കാനുള്ള കാ
രണം അവന്‍ തന്നെ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു പോയി..ശ്രീ രാജടക്കം.

ശരത്തിന് സിഗരെട്ടു കൊടുത്തപ്പോള്‍ തീപ്പെട്ടി കൊടുക്കാന്‍ മറന്നുപോയി
അതുപോലെ  ഞങ്ങളെല്ലാം ഉറങ്ങിയതിനു ശേഷം, ഉറങ്ങാതിരിക്കാനായി ശരത് കാമുകി
യെ വിളിച്ചു ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ആയിരുന്നു ശ്രീ രാജ് അറിയാതെ രാവിലെ അവനു
കൊടുത്തത്.